മലയാളസിനിമയിലെമാത്രമല്ലതെന്നിന്ത്യൻസിനിയിലെതന്നെ കളക്ഷൻ/ബിസിനെസ്സ് റെക്കാഡുകൾ ലൂസിഫർ ഇതിനകം തകർത്തു കഴിഞ്ഞു. പൊതുവെ കാണുന്ന വിലയിരുത്തലുകൾഇങ്ങിനെ: ഏറെനാളുകൾക്ക്‌ശേഷംമോഹൻലാലിനെതാരമെന്നനിലയിൽപൂർണ്ണമായിഉപയോഗിക്കുന്നമാസ്‌ചിത്രം, അടിപ്പൻസവിധാനം, പഞ്ച്‌ഡയലോഗുകൾ, ചടുലമായആഖ്യാനം, 90 കളിലെരൺജിപണിക്കർ- ഷാജികൈലാസ്‌തരിപ്പൻമാസ്‌വാർപ്പ്‌മാതൃകകളെതച്ച്‌തരിപ്പണമാക്കിപുതിയൊരുബെഞ്ച്മാർക്ക്‌സൃഷ്ടിച്ചിരിക്കുന്നചിത്രം, ഏറെക്കാലത്തിനു ശേഷം ലക്ഷണമൊത്തഒരുപൊളിറ്റിക്കൽത്രില്ലർ, ന്യുജൻറിയലിസ്റ്റിക്ക്‌ചിത്രങ്ങളുടെസ്തുതിപാഠകർക്ക്‌വരെലൂസിഫർപ്രിയങ്കരം. ഈപ്രതികരണങ്ങളുടെ ആരവങ്ങൾക്ക്‌നടുവിലിരുന്ന്ഞാൻകണ്ടലൂസിഫറിനെകുറിച്ചൊരുകുറിപ്പ്. പടം അതിന്റെ മുഴുവൻ ബോക്സ്‌ഓഫിസ് സാധ്യതകളും പ്രയോജനപ്പെടുത്തിക്കഴിഞ്ഞസ്ഥിതിക്ക്, എന്റെഈഎഴുത്തിൽദുഷ്ടലാക്ക്കാണാൻകഴിയില്ല. ഈകുറിപ്പിനോട്‌ശക്തമായിവിയോജിക്കുന്നവരാകുംഏറേയും.യുക്തിസഹമായിപ്രതികരിക്കുന്നവരോട്‌മറുപടിപറയാനുംതയ്യാറാണ്. ക്ലിഷേകൾവേണ്ടുംപോലെയുള്ള, കണ്ട് മടുത്ത രംഗങ്ങളുടെ ധാരാളിത്തമുള്ള ഒരു ഗ്ലോറിഫൈട്‌തിരക്കഥയാണ്, ലൂസിഫർ. അതിലെന്തെങ്കിലുംപ്രശ്നമുണ്ടോന്ന്ചോദിച്ചാൽപ്രശ്നമില്ലഎന്നുതന്നെയാണ്‌ഉത്തരം. മിക്കപണംവാരിപടങ്ങളുംഇത്തരത്തിലുള്ളപാക്കേജുകൾതന്നെയാണ്. ഇത്‌ഉദയകൃഷ്ണൻചെയ്താൽപുച്ഛം, മുരളിഗോപിചെയ്താൽആരാധന, ആദരവ് എന്ന അടിമമനോഭാവത്തോടാണ് എതിർപ്പ്. ഉദയകൃഷ്ണനൊക്കെഅയാളുടെരചനാപരവുംഭാഷാപരവുമായപരിമിതികൾക്കുള്ളിൽനിന്നെഴുതുമ്പോൾ രംഗങ്ങൾക്കൊ, സംഭാഷണങ്ങൾക്കോ, കഥാപാത്രങ്ങൾക്കോ ഒട്ടും ഗഹനതയില്ലെന്നും, വെറും'ചീപ്പാ'ണെന്നുംതോന്നും( അയാളാണ്20-20 എന്നമലയാളത്തിലെഎക്കാലത്തേയുംഏറ്റവുംമികച്ചമാസ്‌തിരക്കഥഎഴുതിയത്‌എന്നത്‌വേറെകാര്യം). മുരളിഗോപിയുടെബൗദ്ധികജാടകൾനിറഞ്ഞഎഴുത്ത്‌കനപ്പെട്ടതായും തോന്നും, അത്രതന്നെ. രൺജിപണിക്കർ/ രഞ്ജിത്ത്-ഷാജികൈലാസ്‌എന്നഎവർഗ്ഗ്രീൻമാസ്‌കൂട്ടുകെട്ടിൽ ഉണ്ടായസിനിമകളിൽനമ്മളെഅടിമുടിരോമാഞ്ചമണിയിച്ചചിലഐക്കോണിക്ക്‌സീനുകളുംഡയലോഗുകളുംഉണ്ടല്ലോ, അവയുടെ ദുർബ്ബലമായ മാറ്റൊലിയായി ശുഷ്ക്കിച്ചുപോയ സ്വീക്കൻസുകളൊരുപാടുണ്ട്, ലൂസിഫറിൽ. But it works big time. How? L works because of the letter that comes next to it: M. The big M. മലയാളംകണ്ടഎക്കാലത്തേയുംഏറ്റവുംവലിയ താരത്തിന്റെ"പൗരുഷംനിറയുന്ന ആസുരഭാവങ്ങൾക്കാ"യി വർഷങ്ങളായി അക്ഷമരായികാത്തിരിക്കുന്നപ്രേക്ഷകസമൂഹത്തിന്റെമുന്നിലേക്കാണ്‌ലൂസിഫർഎന്നആസുരമായപേരും, കട്ടക്കലിപ്പ്‌എന്നസ്ഥായീഭാവവുമായിതാരചക്രവർത്തികടന്ന്വരുന്നത്. ദീർഘമായ ഇടവേളകൾക്കിടയിൽ തീപ്പൊരിയായിസ്റ്റീഫൻപ്രത്യക്ഷപ്പെടുന്നു ( സത്യത്തിൽ, ഈ സിനിമയിൽ മോഹൻലാൽ ഒരുextended cameo ആണ്‌ചെയ്തിരിക്കുന്നത്). ആഗ്രാഫ്‌മെന്റെയിൻചെയ്യുന്നതിൽപൃഥ്വിയുംമുരളിഗോപിയുംനല്ലമിടുക്ക്‌കാണിക്കുന്നുണ്ട്. ദുർബ്ബലമായ ഒരു തിരക്കഥ elevate ചെയ്യുന്നതിൽ പൃഥ്വിരാജിന്റെ directorial craft- നു കഴിഞ്ഞു എന്നതാണ് ലൂസിഫറിന്റെമികവിനുകാരണം. ചിത്രത്തിന്റെtelling-ൽസ്വീകരിച്ചിരിക്കുന്നpace, mood creation, solid and massive blocks-ന്റെധാരാളിത്തം.... ഇങ്ങനെ പൃഥ്വിയുടെ ക്രാഫ്റ്റിനെ അഭിനന്ദിക്കാൻ ഒരുപാട്‌കാര്യങ്ങളുണ്ട്. ഒരുപക്ഷേ, മുരളിഗോപി പറഞ്ഞ തിരക്കഥയിൽ ഇത്രയേറെ സാധ്യതകൾകണ്ടെത്താൻകഴിഞ്ഞുഎന്നത്‌തന്നെ പൃഥ്വിരാജ് എന്ന സംവിധായകൻ classy ആണെന്നതിന്റെ തെളിവാണ്. മുരളിഗോപിയുടെഎഴുത്തിനെപാരാട്ടുന്ന ലെൻസ്മാൻ പോലുള്ളഉടായിപ്പ്‌റിവ്യുഎഴുത്തുകാരുടെശ്രദ്ധയിലേക്ക്: 1) സംസ്ഥാന മുഖ്യമന്ത്രി മരിച്ചിട്ട് മരുമകൻ ശവസംസ്കാരത്തിന്‌എത്തിച്ചേരുന്നില്ല. ബുദ്ധിമതിയും, സെൻസിറ്റിവും, താൻപോരിമക്കാരിയുമായമുഖ്യന്റെമകൾ,ശവമടക്കിനെത്താത്തതിന്‌ഭർത്താവിന്കാരണംകാണിക്കൽ നോട്ടിസ്‌കൊടുക്കുന്നു. അയാൾപറയുന്നു, മോൾക്-- അതായത്‌ആയമ്മയ്ക്‌ആദ്യഭർത്താവിലുണ്ടായമോൾക്ക്-- അവൾ ആവശ്യപ്പെട്ട ഒരു പുസ്തകം വാങ്ങിക്കൊടുക്കുന്നതിനായി മുംബൈ നഗരവീഥികളിലൂടെ അലഞ്ഞു നടന്നതിനാലാണ് ശവസംസ്ക്കാരം മിസ്സായതെന്ന്. ഇതു വെള്ളം തൊടാതെ വിഴുങ്ങുന്ന മുഖ്യന്റെ മകളുടെ രോഷം നീരാവിയായിപോവുന്നു. തന്റെ മകളോടുള്ള രണ്ടാനച്ഛന്റെസ്നേഹത്തിനുമുമ്പിൽഅവൾതരളിതയാവുന്നു. ഇമ്മാതിരി കോത്താഴത്തിലെ എക്സ്ക്യൂസുംകള്ളങ്ങളുംപറയുന്നകഠോരവില്ലനും, അത്‌വിശ്വസിക്കുന്നബുദ്ധിമതിയായനായികയുമൊക്കെയാണ്‌മുരളിഗോപിയുടെപൊൻതൂലികാസൃഷ്ടികൾ. തൊട്ടടുത്തസീനിൽക്ണാപ്പൻരണ്ടാനച്ഛനോട്‌പെങ്കൊച്ച്‌പറയുന്നു, " പുസ്തകമൊക്കെ ഞാൻ ആമസോണിൽനിന്ന്ഓൺലൈനായിഓഡർചെയ്ത്‌വാങ്ങി"യെന്ന്. 2) ക്രിസ്പ് ആന്റ് പവർഫുൾ ഡയലോഗുകൾ ആണത്രെ ഈസിനിമയുടെമറ്റൊരുപ്ലസ്. രൺജിപണിക്കരെവിട്, ആർഉണ്ണിഎഴുതിയ, " സാഗർ എന്ന മിത്രത്തേ മാത്രമേനിനക്കറിയൂ, ജാക്കിയെന്ന ശത്രുവിനെനിനക്കറിയില്ല," "കൊച്ചിപഴയകൊച്ചിഅല്ലായിരിക്കും, പക്ഷേബിലാല്‌പഴയബിലാലാ...." ലെവലിലുള്ളഒരുഡയലോഗ്‌ഈചിത്രത്തിൽ നിന്ന്ഓർത്തെടുത്ത്‌പറയാൻഓശാനപാടുന്നവരെവെല്ലുവിളിക്കുന്നു. "കർഷകനല്ലെ മാഡം കള പറിക്കാനിറങ്ങിയതാ" പോലുള്ള ശുദ്ധ അസംബന്ധങ്ങളാണ്‌മുരളിയുടെഡയലോഗുകൾ. കൈഅടിക്കുന്നവന്‌ഒന്നുംമനസ്സിലാകാത്തസുഭാഷിതങ്ങൾ. ലെൻസ്മാൻവാഴ്ത്തുന്നമെറ്റഫോറിക്കൽറിച്നെസ്‌പോയിട്ട്, ലിറ്ററൽ പ്രിസിഷൻ പോലുമില്ലാത്ത സ്ഥിരം മുരളിയേട്ടൻവെർബൽമെയ്സുകളുടെധാരാളിത്തംമാത്രമാണ്‌ഇതിലുള്ളത്. 3) രാഷ്ട്രീയംഎന്നദൈനംദിനവ്യവഹാരത്തെക്കുറിച്ച്‌മുരളിഗോപിയ്ക്ക്‌ഒരുചുക്കുമറിയില്ലഎന്ന്ലെഫ്റ്റ്‌റൈറ്റ്‌ലെഫ്റ്റ്‌കണ്ടപ്പഴേബോധ്യപ്പെട്ടതാ. അതിൽ, പഴയൊരുതീപ്പൊരിസഖാവ്, പാർട്ടി സെക്രറ്ററിയെ മുഖദാവിൽകാണാൻഫൈവ്‌സ്റ്റാർഹോട്ടലിലുംമറ്റുംഅലഞ്ഞുതിരിഞ്ഞ്, ബ്ലാക്ക്‌ക്യാറ്റ്സിനാൽതടയപ്പെട്ട്, അവശനായിസെക്രറ്ററിയെപെരുവഴിയിൽതടഞ്ഞുനിറുത്തിപ്രത്യയശാസ്ത്രചർച്ചനടത്തുന്നഒരിടിവെട്ട്‌രംഗമുണ്ട്. ഇത്തരംഭോഷ്ക്കുകൾപടയ്ക്കുംമുമ്പ്, തിരുവനന്തപുരത്തുകാരനായമുരളിഗോപി, ചുമ്മാഏകെജിസെന്റർവരെഒന്ന്പോണമായിരുന്നു. താഴെകസേരയിട്ടിരിക്കുന്നആളോട്, സഖാവ്‌പിണറായിയെ( അന്നത്തെപാർട്ടിസെക്രറ്ററി) ഒന്ന്കാണണംഎന്ന്പറയണമായിരുന്നു. ചുമ്മാപുഷ്പംപോലെ, മുരളിക്ക്‌പുള്ളിയെകാണാൻകഴിയുമായിരുന്നു. എന്തെല്ലാംഅപചയങ്ങളുണ്ടായിട്ടുണ്ടെങ്കിലുംസാധാരണക്കാരനെകരിമ്പൂച്ചകളെകൊണ്ടാട്ടിയകറ്റുന്നഒരുപാർട്ടിസെക്രറ്ററിസിപിഎമ്മിനിതുവരെഉണ്ടായിട്ടില്ല. അത്തരമൊരുകെപിസിസിപ്രസിഡന്റ്‌കോഗ്രസ്സിനുംഉണ്ടായിട്ടില്ല. ഇതിലുംചിരിച്ചൂപ്പാടിളകുന്നസന്ദർഭങ്ങൾവേണ്ടതിലധികംഉണ്ട്, ലൂസിഫറിൽ. മുഖ്യമന്ത്രിയുടെ ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ഒരു എം എൽ എ ആയ സ്റ്റീഫന് അനുഭവിക്കേണ്ടി വരുന്ന വൈഷമ്യങ്ങൾ മുരളി ഗോപിക്ക് മാത്രം ചിന്തിച്ചെടുക്കാൻ കഴിയുന്നതാണ്. ഈ എം എൽ എയാണ് എന്താണെവിടെയാണന്നറിയാതെ ഇന്റർപ്പോൾ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമേ, മുഖ്യമന്ത്രിയുമായവർമ്മസാറ്, പ്രതിപക്ഷനേതാവായകമ്മ്യുണിസ്റ്റ്പാർട്ടിയിലെമുതിർന്നസഖാവിനെകണ്ട്‌സ്റ്റീഫന്‌കൊട്ടേഷനുറപ്പിക്കുന്നഒരുസീനുണ്ട്.അതെഴുതാൻഅസാമാന്യമായവിവരക്കേട്‌വേണം. ഹെന്റെമുരളിയേട്ടാ, നിങ്ങൾമാസല്ല, മരണ/ പുനർജന്മമാസ്സാണ്!!! 4) ഈസിനിമയിലെബോബിയുംഫിയോദറും. ഈലെവലിലുള്ളഊച്ചാളിവില്ലന്മാർഒരുമാസ്‌സിനിമയിലുംഉണ്ടായിട്ടില്ല. ഫിയോദറിന്റെഞെട്ടിക്കുന്നഅധോലോകസങ്കേതത്തിൽ, ആളെപിടിച്ച്‌കസേരയിൽകെട്ടിയിടുമ്പോൾ, കൈയിൽഒരുലൈറ്റർകൂടിവെച്ചുകൊടുക്കും, കൈയിൽകെട്ടിയിരിക്കുന്നകയറ്‌കത്തിച്ച്‌രക്ഷപ്പെടാൻ! സ്വാമിഅമൂർത്താനന്ദ( ഏകലവ്യൻ), മോഹൻതോമസ്( ദികമ്മിഷണർ), ജയകൃഷ്ണൻ( ദികിംഗ്), ശേഖരൻകുട്ടി( ഇരുപതാംനൂറ്റാണ്ട്), ജോൺവർഗ്ഗിസ്( ദിറ്റൈഗർ) ഇങ്ങനെയുള്ളഞെരിപ്പ്‌വില്ലന്മാരാണ്‌നമ്മുടെപൊളിറ്റിക്കൽമാസ്‌ചിത്രങ്ങളെഅടാറാക്കിതീർത്തത്, ജസ്റ്റ്‌റിമംബർദാറ്റ്. 5) മാസ്‌സീൻഎഴുതുന്നതിന്റെബെയ്സിക്ക്‌ഗ്രാമർ, എൻഡ്‌പഞ്ച്‌ഹീറോയുടെതായിരിക്കണമെന്നാ, മുരളിയേട്ടാ. " അതിന്‌തന്റെതന്തയല്ലല്ലൊഎന്റെതന്ത" എന്ന്ലാലേട്ടൻപറഞ്ഞതിനുശേഷം" അതിനുനിന്റെതന്തആരാ?"ണെന്ന്സായികുമാറിനെക്കൊണ്ട്‌തിരിച്ച്‌ചോദിപ്പിച്ച്‌ഹീറൊയെസീറൊആക്കിയത്, ക്രാഫ്റ്റിലെഒരുവലിയപിഴവായിമുരളിതിരിച്ചറിയണം. 6) ഇന്നത്തെരാഷ്ട്രീയതിന്മകളെയൂഡിഎഫിലേക്കുംഎൽഡിഎഫിലേക്കുംമാത്രംകേന്ദ്രീകരിച്ചുകൊണ്ട്, ബിജെപിനേതൃത്വത്തിലുള്ളമുന്നണിയുടെറെഫറൻസുകൾപോലും ഒഴിവാക്കിയതിന്‌നല്ലനമസ്ക്കാരം. 7) ഇപ്പോഴത്തെരാഷ്ട്രീയത്തെനിയന്ത്രിക്കുന്നത്‌ഫണ്ടിംഗ്‌ഏജന്റ്മാരാണെന്ന്ധാർമ്മികരോഷത്തോടെപ്രൊലോഗിൽപറയുന്നസിനിമ, അവസാനിക്കുന്നത് സ്റ്റീഫൻപമ്പ്‌ചെയ്യുന്നഫണ്ടിനാൽഅധികാരമേറുന്നപുതിയമുഖ്യമന്ത്രിയുടെസ്ത്യപ്രതിജ്ഞയിലാണ്. ജനാധിപത്യത്തിൽജനങ്ങളുടെഇച്ഛാശക്തിക്ക്‌യാതൊരുവിലയുമില്ലെന്നാണ്‌കവിഉദ്ദേശിക്കുന്നത്. All that counts is money!!!8) ഈസിനിമയിലെഏറ്റവുംമികച്ചപാത്രസൃഷ്ടിയും, രംഗാവിഷ്ക്കാരവുംസംഭവിച്ചിരിക്കുന്നത്‌ടൊവിനോയുടെകഥപാത്രവുമായിബന്ധപ്പെട്ടാണ്. അയാളുടെപ്രസംഗസീൻഗംഭീരമായിരുന്നു. എഴുത്തും, എടുപ്പും. കൈത്തഴക്കമുള്ളസംവിധാനമികവ്‌ആരംഗത്തിലുടനീളംഅനുഭവിച്ചറിയാം. പക്ഷേ, റ്റൊവിനോയുടെകഥാപാത്രംകാമുകിയോട്‌പറയുന്നആപുച്ഛിസ്റ്റ്‌മൊഴിയുണ്ടല്ലോ, "ലോകത്തിലെഏറ്റവുംഗംഭീരകോമഡിഇന്ത്യൻരാഷ്ട്രീയമാണെ"ന്നതാങ്ങ്, മുരളിയേട്ടാ, അതങ്ങ്, ലാലേട്ടൻപണ്ടൊരുമാടമ്പിചിത്രത്തിൽപറഞ്ഞപോലെ, എട്ടായിട്ട്‌മടക്കിമടിക്കുത്തിന്‌താഴെവെച്ചാൽമതി. കേരളത്തിനെകരകയറ്റാൻറ്റൊവിനോയുടെകഥാപാത്രംപറന്നിറങ്ങുന്നത്, ട്രംപിന്റെഅമേരിക്കയിൽനിന്നാണ്. ആഭരണത്തേക്കാൾവലിയൊരുകോമഡിലോകത്തിലെവിടേയുംതത്ക്കാലം നിലവിലില്ല. 9) സ്റ്റീഫനെകൊണ്ടിടുന്നഒരുജയിലറയുണ്ട്. അയാളുംസഹതടവുകാരുമായുള്ളഒരുഇന്ററാക്ഷൻസീൻ. ഒരുജയിൽമുറിക്കുള്ളിൽസോക്രറ്റീസും, മാർക്സും, ഒരുസൂഫിസന്യാസിയുംവന്നുപെട്ടലെന്താവും? കട്ടഫിലോസഫി, നിർമ്മമത, ചെറുതായിതലോടിപ്പോവുന്നസാത്വികമന്ദമാരുതൻ...ഈസിനിമയിലഏറ്റവുംമികച്ചകോമഡിരംഗംഈസീനാണ്. മുരളിഗോപിയുടെഇത്തരംസ്യുഡൊഇന്റലെക്ച്വൽഉടായിപ്പുകളോട്, "കട്ട്‌ദിക്രാപ്പ്" എന്നുപറയാനുള്ളവിവരംതികഞ്ഞഒരാളായിരുന്നുഎന്റെമനസ്സിലെപൃഥ്വി. എന്നാൽഅയാൾക്കും,മറ്റുള്ളമുരളിഗോപിചിത്രങ്ങൾസംവിധാനംചെയ്തവരെപ്പോലെ, നല്ലയളവിൽരാഷ്ട്രീയ/ സാംസ്ക്കാരികനിരക്ഷതയുണ്ടെന്ന്മനസ്സിലായി. ഒരുതട്ടുപൊളിപ്പൻമാസ്‌സിനിമയെഇങ്ങനെയൊക്കെവിശകലനംകെയ്യേണ്ടതുണ്ടോന്ന്ചോദിച്ചാൽആവശ്യമില്ലാന്ന്തന്നെപറയും. പക്ഷേ, എഴുത്തുകാരൻസിനിമയ്ക്ക്‌അകത്തുംപുറത്തുംനടത്തുന്നബോധവത്ക്കരണpretensions-നോട്‌പ്രതികരിച്ചുഎന്ന്മാത്രം. ഒപ്പംഎന്റെസിനിമയിൽസ്ത്രീവിരുദ്ധതയുണ്ടാവില്ലഎന്ന്വെച്ചുകാച്ചി, ആൺകോയ്മാതാരധിപത്യത്തിനെതിരെനിലപാട്‌എടുത്തപൃഥ്വിരാജ്‌ക്ലൈമാക്സിൽഏതാണ്ട്‌പത്ത്‌മിനിറ്റോളംപെണ്ണുടലിനെആർത്തിയോടെഒപ്പിയെടുക്കുന്നമെയിൽഗെയ്സിന്റെഉസ്താദായിമാറി. ഇങ്ങനൊക്കെചെയ്തോ, no complaints. പക്ഷേ, തള്ളരുത്, പ്ലീസ്! സംവിധാനത്തെക്കുറിച്ച്‌നല്ലകാര്യങ്ങൾപറയുന്നതോടൊപ്പം, ഇത്‌കൂടിപറയേണ്ടിയിരിക്കുന്നു. ഏതാണ്ട്‌എല്ലാപുറംകാഴ്ച്ചകളിലും, ആൾക്കൂട്ടത്തെനിറയ്ക്കുക, വണ്ടികൾഇരമ്പിവന്നുനിൽക്കുന്നഷോട്ടുകളുടെധാരാളിത്തം, ക്ലോസ്‌അപ്പുകളുടെസമൃദ്ധിഎന്നിവകളിലെല്ലാം90 കളിലെഷാജി/ജോഷിചിത്രങ്ങളുടെവാർപ്പ്‌മാതൃകകൾകാണാം. അതിനുമേമ്പൊടിയായിഅമൽനീരദിന്റെസിഗ്നച്ചർസ്ലൊമോഷൻഷോട്ടുകൾകൂടിയായാൽപൃഥ്വിരാജ്‌സ്റ്റൈയിൽആയി. സ്വയംസ്റ്റീഫൻനെടുമ്പള്ളിയുടെഏറ്റവുംവിശ്വസ്തനുംവിനീതവിധേയനുമായhenchman ആയിസ്ക്രീനിൽപ്രത്യക്ഷപ്പെടാൻകാണിച്ചbrilliance— ആ ഒരൊറ്റ മാസ്റ്റർ സ്റ്റ്രോക്കോടെ ലാൽഫാൻസിന്റെ ഇഷ്ടവിഗ്രഹമായിപ്രിഥ്വിമാറി--ഗംഭീരമായി. കലസംവിധാനത്തിലും, വസ്ത്രാലങ്കാരത്തിലും, ചമയത്തിലുംഗംഭീരമികവ്‌പുലർത്തുന്നുണ്ട്‌ലൂസിഫർ. സുജിത്ത്‌വാസുദേവന്റെക്യമറയുംഇടിവെട്ട്. അനമോർഫിക്‌ലെൻസിംഗ്‌ചിത്രത്തിന്‌നല്ലഗാംഭീര്യംനൽകുന്നുണ്ട്. എങ്കിലുംഅമൽനീരദ്, ജോമോൻറ്റിജോൺ, ആമേനിലിലെഅഭിനന്ദൻരാമാനുജൻഎന്നിവരൊക്കെനൽകുന്ന'വൗ' സുജിത്‌നൽകുന്നുമില്ല. പാടെചീറ്റിപ്പോയത് ബാക്ക്ഗ്രൗണ്ട്‌സ്കോർആണ്. ഒപ്പംഒട്ടുംസെൻസിറ്റിവ്‌അല്ലാത്തസൗണ്ട്‌മിക്സിങ്ങും. ലാലേട്ടനെപ്പറ്റി. എന്തൊരുപ്രസൻസാണ്, മനുഷ്യാനിങ്ങളുടേത്? ചലിക്കുന്നഒരുപവർഹൗസ്. മോഹൻലാൽആരാധകനായപൃഥ്വി, ലാലേട്ടന്റെമാരകമായവിസ്ഫോടനശേഷിയെനല്ലരീതിയിൽപ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനകംഐക്കോണിക്ക്‌ആയിതീർന്നഇൻസ്പെക്റ്ററിന്റെതോളിൽഞെട്ടിക്കുന്നലാഘവത്തോടെകാല്‌കയറ്റിവെയ്ക്കുന്നലാലേട്ടനെ( ഷോട്ട് റാമ്പ് ചെയ്തിട്ടുണ്ട് എന്നത്‌മറന്നുകൊണ്ടല്ലഇത്‌പറയുന്നത്) കാണാൻവേണ്ടിമാത്രംപടംവീണ്ടുവീണ്ടുംകാണുന്നവരുണ്ട്. കാലംചെല്ലുംതോറുംവീര്യമേറുന്നലാൽമാജിക്കാണ്‌ഈസിനിമയുടെUSP. ആമാന്ത്രികതവെളിയിൽകൊണ്ടുവരുന്നതിന്‌വല്യഅളവിൽപ്രിഥ്വിരാജ്‌വിജയിച്ചിരിക്കുന്നു. Take a bow for that!