Copied from Whatsapp; =================== കണ്ണൂരിലെ ഒരു പാർട്ടി ഓഫീസ്. . വളെരെ നിശബ്ദവും ശാന്തിയും സമാധാനവും കളിയാടുന്ന ഒരിടം. . ആ പാർട്ടി ഓഫീസിലെ ചുമരിൽ മഹാത്മാ ഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും ചിത്രങ്ങൾ. . ലോക്കൽ സെക്രട്ടറി ഗാന്ധിജിയുടെ അഹിംസാ വാക്യങ്ങൾ ചൊല്ലുന്നു. . അതേറ്റ് ചൊല്ലുന്ന അണികൾ. . പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ചെറുതായി പെയ്തിരുന്ന ചാറ്റൽ മഴയങ്ങ് ശക്തി പ്രാപിച്ചു. .അത് വരെ വീശിയുന്ന ഇളം കാറ്റിനു ശക്തി കൂടി ആ കാറ്റേറ്റ് പാർട്ടി ഓഫീസിന്റെ ജനൽ പാളികൾ ശ്ബ്ദമുണ്ടാക്കി ആഞ്ഞടിച്ചു. . അതാ രണ്ട് സ്ത്രീ രൂപം പാർട്ടി ഓഫീസിലേക്ക് കടന്ന് വരുകയാണു സുഹൃത്തുക്കളെ. . കൂട്ടത്തിൽ ഒരു പൊടി കുഞ്ഞും. . പാർട്ടി സെക്രട്ടറി രണ്ട് സ്ത്രികളെയും നോക്കി ചോദിച്ചു "എന്താണു ഭവതീ ഈ സമദാന അന്തരീക്ഷം സ്ഫുരിക്കുന്ന ഈ ഓഫീസിൽ നിങ്ങൾക്കു കാര്യം?" പെട്ടെന്ന് തന്നെ അതിലൊരു സ്ത്രീ പാർട്ടി സെക്രട്ടറിയുടെ ചെകിട കുറ്റി നോക്കി ഒരൊറ്റയടി!! ജിമ്മിനൊക്കെ പോയി കൊട്ടകണക്കിനു മസിലുള്ള രണ്ടാമത്തെ സ്ത്രീയാകട്ടെ സെക്രട്ടറിയെ കുനിച്ച് നിർത്തി കൂമ്പിൽ കുത്തി. . . ഇത് കണ്ട് തടുക്കാനായി വന്ന അണികളോട് സെക്രട്ടറി "അരുത് പൈതങ്ങളെ അരുത് അവർ തല്ലട്ടെ ആശ തീരുവോളം തല്ലട്ടെ നമ്മുടെ സഖാവ് ഗാന്ധിജി എന്താണു പഠിപ്പിച്ചത് ഒരു കവിളിൽ അടിച്ചാൽ മറു കരണം കാണിച്ച് കൊടുക്കണം എന്നല്ലെ. . ." പെട്ടന്നതാ ആ സ്ത്രീയുടെ കയ്യിലുള്ള കൈ കുഞ്ഞ് അവിടെയുള്ള അണികളെ മർദ്ദിക്കാൻ തുടങ്ങി. . ആ പൊടി കുഞ്ഞിന്റെ ബലിഷ്ഠമായ കരങ്ങളിൽ പെട്ട് ആ പാവം അണികൾ പിടയുകയായിരുന്നു സുഹൃത്തുക്കളെ പിടയുകയായിരുന്നു. . അപ്പൊ തന്നെ സഖാക്കന്മാരിലാരൊ ഒരാൾ പോലീസ് സ്റ്റേഷനിൽ വിളിക്കുകയും പോലീസുകാർ വന്ന് ഭീകരികളായ ആ രണ്ട് സ്ത്രീകളെയും കൊടും ഭീകരിയായ പൊടികുഞ്ഞിനേയും കയ്യാമം വെച്ച് കൊണ്ട് പോവുകയാണു ചെയ്തത്. . ദിതാണവിടെ സംഭവിച്ചത്. . അതിനാണീ നിങ്ങളിങ്ങനെ #ദളിതരു സ്ത്രീകളു എന്നൊക്കെ പറഞ്ഞ് അലംബുണ്ടാക്കുന്നത്. . .